എന്തിനെ പറ്റി എഴുതുന്നു എന്നതല്ല, എഴുതുന്നു എന്നതാണ് പ്രാധാന്യം. എന്തെഴുതിയാലും ഭാഷ ഭാഷ തന്നെ.
എംടിയുടെയും ബഷീറിന്റെയും പൊറ്റക്കാടിന്റെയും ഭാഷ ലളിതമാണ് എന്നത് കൊണ്ടോ, ഒ.വി വിജയന്റെയും ആനന്ദിന്റെയും ഭാഷ സങ്കീര്‍ണ്ണമാണ് എന്നത് കൊണ്ടോ, സി.രാധാകൃഷ്ണന്റെയും പി.പത്മരാജന്റ്റെയും ഭാഷ ഈ രണ്ടിനും ഇടയിലാണ് എന്നത് കൊണ്ടോ മലയാള ഭാഷയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
പുതിയ തലമുറ മലയാള ഭാഷ ഉപയോഗിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഒരു കോള്‍ സെന്റര്‍-മാര്‍ക്കെറ്റിംഗ്-എന്‍ജിനീറിംഗ് ഭാവിയെ മാത്രം ലാക്കാക്കി മുന്നോട്ട് കുതിക്കുന്ന നമ്മുടെ കുട്ടികള്‍, കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമായി വരുന്ന സയന്‍സ്, സാമ്പത്തീക, വാണിജ്യ, കാര്‍ഷിക വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കാത്തതാണ് പുതിയ ആശയങ്ങളും ചിന്താ ധാരയും അവതരിപ്പിക്കാനുള്ള വ്യഗ്രത നഷ്ടമാകുന്നതിനുള്ള കാരണം. പഠനങ്ങളും ഗവേഷണങ്ങളുമില്ലാതെ, നാട്ടിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കുമാവശ്യമായ തൊഴില്‍ കാര്‍ഷിക മേഖലയില്‍ വേണ്ടി വരുന്ന പരിഷ്കാരങ്ങള്‍ മറ്റാരുടെയോ ചുമതലാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ധരിച്ച് വച്ച്, ലോണെടുത്തും കടം വാങ്ങിയും കുട്ടികളെ മധുരയിലും കോയമ്പത്തൂരിലും മൈസുറിലും ഇപ്പോള്‍ നാട്ടിലുമുള്ള പണം വിഴുങ്ങി എന്‍ജിനീറിം കോളേജ്കളില്‍ ബ്രോയിലര്‍ കോഴികളെ പോലെ വളര്‍ത്തിയെടുക്കുന്നു. പിന്നെ കുറേപേര്‍ രാഷ്ട്രീയം കളിച്ചും പി.എസ്സ്.സി പരീക്ഷയെഴുതിയും ഗള്‍ഫിലേയ്ക്കുള്ള വിസ പ്രതീക്ഷിച്ചും നടക്കുന്നു.
നൊസ്‌റ്റാള്‍ജിയ എന്ന പദത്തിനോടോ, അതിന്റെ വിശാലമായ അര്‍ത്ഥ തലത്തിനോടോ ഉള്ള എതിര്‍പ്പ് മാത്രമാണ് മലയാള ഭാഷ നശിക്കാന്‍ കാരണം അതാണ് എന്ന് പറയുന്നത്. എഴുത്തുകാരന്റെ നൊസ്റ്റാള്‍ജിയ തന്നെയാണ് ഒരു ദേശത്തിന്റെ കഥയും, അസുരവിത്തും, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും മുതല്‍ കോളറക്കാലത്തെ പ്രണയവും, ഏകാന്തയുടെ നൂറ് വര്‍ഷങ്ങളും വരെയുള്ള കൃതികളെ അതാത് ഭാഷയിലെ മികച്ച കൃതികളാക്കിയത്.
കുഞ്ഞുകഥകളും ചിത്ര കഥകളും ഡിക്റ്റക്ടീവ് കഥകളും ‘കൊച്ചു’ പുസ്തകങ്ങളും ‘പൈങ്കിളി’ കഥകളുമാണ് ഗൌരവമായ വായനയില്‍ പലരെയും കൊണ്ടെത്തിക്കുന്നത്. വെറുമൊരു സ്ക്രിബ്ലിംഗ് പാഡാണ് ഇപ്പോള്‍ മലയാളം ബ്ലോഗ്, അല്ലെങ്കില്‍ സമയം കൊല്ലി. ഗൌരവകരമായ എഴുത്തും വായനയും ഈ മീഡിയത്തിന് ആവശ്യമായി വരുമ്പോള്‍ ഒരു നിലവിളിയുടെയും ആവശ്യമില്ലാതെ അത് വരിക തന്നെ ചെയ്യും.
(കൈപ്പള്ളിയുടെ പോസ്റ്റിന് ഒരു കമന്റ് എഴുതിയതാണ്. നാലഞ്ച് തവണ ശ്രമിച്ചിട്ടും അവിടെ നടന്നില്ല)
Monday, April 13, 2009
Tuesday, April 07, 2009
മിന്നാമിനുങ്ങുകള്‍

വൈകുന്നേരം മഴ ചാറിയ, കറണ്ടില്ലാത്ത ഒരു വേനല്‍ രാത്രിയില്‍, ജനലുകള്‍ തുറന്നിട്ട് വീട്ടിലെ മുറിയില്‍ കിടയ്ക്കുമ്പോഴാണ് വഴി തെറ്റി എന്നത് പോലെ ഒരു മിന്നാമിനുങ്ങ് മുറിക്ക് ഉള്ളിലേയ്ക്ക് വന്നത്.
ഉറങ്ങാന്‍ ചിണുങ്ങി കരയുകയായിരുന്ന ഒന്നര വസ്സുകാരി കുഞ്ഞുമോള്‍ അത്ഭുതപ്പെട്ട് അവളുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് ചാടി എണീറ്റു. കൈകൊട്ടി ചിരിച്ച് ആ മിന്നാമിനുങ്ങിനെയും നോക്കി ഏറെനേരം കളിച്ച് കളിച്ച് എപ്പോഴോ അവളുറങ്ങി. ഉറക്കത്തിലും അവള്‍ ഇടയ്ക്കിടെ കുലുങ്ങി ചിരിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ മുതല്‍ വീട്ടിലെ എല്ലാ മുറികളിലും അവള്‍ മിന്നാമിനുങ്ങിനെയും തിരഞ്ഞു നടന്നു.
മിന്നാമിനുങ്ങുകള്‍ക്ക് എന്ത് പറ്റി? അമ്മ വീട്ടിനടുത്തെ അമ്പലപ്പറമ്പില്‍ മലര്‍ന്ന് കിടന്നിരുന്ന വേനല്‍ക്കാല രാത്രികളില്‍ ചുറ്റുമുള്ള മരങ്ങളില്‍ നിറച്ചും മിന്നി നില്‍ക്കുന്ന മിന്നാമിനുങ്ങുകളെ കാണാമായിരുന്നു. മിന്നാമിനുങ്ങുകള്‍ പൂത്ത് നില്‍ക്കുന്ന മരങ്ങള്‍! കഴിഞ്ഞ വര്‍ഷം മേടത്തില്‍ ഒരു രാത്രിയില്‍ പഴയ ആ വഴികളിലൂടൊന്ന് നടക്കാനിറങ്ങിയപ്പോള്‍ അവിടെങ്ങും ഒരെണ്ണത്തിനെപ്പോലും കാണാനൊത്തില്ല.
(രണ്ടെണ്ണം വിട്ട് ഇന്നലെ രാത്രിയില്‍ ടെറസ്സില്‍ നില്‍ക്കുമ്പോള്‍ ദൂരെ എവിടെനിന്നോ മിന്നിക്കത്തുകയായിരുന്ന വൈദ്യുത അലങ്കാര വിളക്കുകള്‍ കണ്ടപ്പോള്‍ വെറുത് ഓര്‍ത്ത് പോയത്)
Subscribe to:
Posts (Atom)
മറന്ന് പോകാതിരിക്കാൻ
*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം. വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...
-
തിരമാലകളയഞ്ഞു. കടലടങ്ങി. കമഴ്ന്ന് കിടക്കുന്ന അവളുടെ പിന്കഴുത്തിലെ നേരിയ വിയര്‍പ്പ് കണങ്ങളില്‍ പറ്റിപ്പിടിച്ച ചെമ്പന്‍ മുടിയിഴകള്‍. ചൂണ്ട...
-
ഒരു വലന്റിയന്‍സ്-ഡേ യുടെ പിറ്റേന്ന്. പ്യൂണ്‍ രാജേഷ്, 'മാശക്ക്' പോസ്റ്റുണ്ടെന്നും പറഞ്ഞ് ലാബിലെ മേശമേല്‍ വച്ചിട്ട് പോയ ഒരു കവര്‍...
-
'വീട് ഒരു തടവറയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. മതില്‍ക്കെട്ടുകളും പാറാവുകാരും ഇല്ലാത്ത തടവറ. ഓരോ സെല്ലുകളിലായി അമ്മയും ഞാനും. അ...