ബാറിലെ അരണ്ട വെളിച്ചത്തില്‍, ഒാര്‍ഡര്‍ചെയ്ത ഡ്രിങ്ക്സുമായി ബെയറര്‍ വരുന്നതും കാത്ത് അഭിമുഖമായി ഇരിക്കുകയായിരുന്നു ഞങ്ങള്‍. വാരാന്ത്യമായതിന്റെ തിരക്കുണ്ട് ബാറില്‍. വിവിധ വേഷങ്ങള്‍, ഭാഷകള്‍.
"അടുത്ത വര്‍ഷം മോനെ സ്കൂളില്‍ ചേര്‍ക്കണം" അവന്‍ പറഞ്ഞു.
"അവന് നാലുവയസ്സായോ" ഞാന്‍ അല്‍ഭുതപ്പെട്ടു.
"മൂന്ന് വയസ്സ് തികയുകയേയുള്ളൂ അടുത്ത വര്‍ഷം. പക്ഷേ അവള്‍ക്ക് നിര്‍ബ്ബന്ധം. അടുത്ത ഫ്ലാറ്റുകളിലുള്ള കുട്ടികളൊക്കെ ഇതിലും ചെറുതിലേ പ്ലേ സ്കൂളില്‍ പോകാന്‍ തുടങ്ങിയെന്ന്"
ഞാനഭിപ്രായമൊന്നും പറഞ്ഞില്ല. രണ്ട് ബെഡ്‌റൂം ഫ്ലാറ്റില്‍, വാതില്‍ തുറന്നാല്‍ അപ്പോള്‍ പുറത്തേയ്ക് ചാടനൊരുങ്ങുന്ന അവന്റെ മകന്റെ കുസൃതി പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട്. മുറിയില്‍ അടച്ചൊതുക്കി ഇരുത്തുന്നതിന്നേക്കാള്‍ നല്ലതാണല്ലൊ സ്കൂളില്‍ വിടുന്നത്.
ബെയറര്‍ സാധനങ്ങളുമായി വന്നു. ഡ്രിങ്ക് ഫിക്സ്ചെയ്ത് ഞങ്ങള്‍ സാവധാനത്തില്‍ കഴിച്ച്‌തുടങ്ങി.
വൈകീട്ട് കണ്ടുമുട്ടിയത് മുതല്‍ ഞാനവനെതന്നെ ശ്രദ്ധിക്കുകയായിരുന്നു, എന്തോ ഒരു അങ്കലാപ്പുള്ളത് പോലെ. ചിലപ്പോഴവനിങ്ങനെയാണ്. കാത്തിരിക്കാം, രണ്ട് പെഗ്ഗുകൂടി ചെല്ലുമ്പോള്‍ അവന്‍ തന്നെ കാര്യത്തിലേയ്ക് വരും.
പ്രതീക്ഷിച്ചതിലും നേരത്തെ അവന്‍ കാര്യത്തിലേയ്ക് വന്നു.
"എനിക്ക് മോന്റെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റുന്നില്ലേ എന്നൊരു സംശയം. മാറി മാറി വരുന്ന ഷിഫ്റ്റും, സര്‍ട്ടിഫിക്കേഷന്‍സ് എഴുതിയെടുക്കാനുള്ള പഠനവും, ജോലി ഒന്ന് മാറാനുള്ള ശ്രമത്തിനുമൊക്കെയിടയില്‍ ഞാന്‍ അവനെ തീരെ ശ്രദ്ധിക്കുന്നില്ലാത്തത് പോലെ"
അപ്പോള്‍ അതാണ് കാര്യം. ഞാനവനെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു,
"ലത നോക്കുന്നില്ലേ മോന്റെ കാര്യങ്ങള്‍. അവള്‍ മുഴുവന്‍ സമയവും അവന്റെകൂടെതന്നെയുണ്ടല്ലോ"
ലത അവന്റെ ഭാര്യയാണ്. കുഞ്ഞുണ്ടാകുന്നതിന്ന് മുമ്പ് അവള്‍ നഗരത്തിലെ ഒരുസ്കൂളില്‍ ടീച്ചറായിരുന്നു. ഇപ്പോള്‍ ജോലി ഉപേക്ഷിച്ച് കുഞ്ഞിനെയും നോക്കി വീട്ടിലിരിക്കുന്നു.
ഞാന്‍പറഞ്ഞത് കേള്‍ക്കാത്തമട്ടില്‍ അവന്‍ തുടര്‍ന്നു-
"ആറാം വയസ്സില്‍ എല്‍.പി സ്കൂളില്‍ ഒന്നാംക്ലാസില്‍ വച്ചല്ലേ മാധവന്‍ മാഷ് നമ്മളെ അക്ഷരങ്ങളെഴുതാന്‍ പഠിപ്പിച്ചത്. ഇത്രയും ചെറിയപ്രായത്തില്‍ അവനെ സ്കൂളില്‍ വിടുക എന്നത്...," ഒന്ന് നിര്‍ത്തി അവന്‍ തുടര്‍ന്നു- "ലത ഇപ്പോള്‍ തന്നെ അവനെ എന്തൊക്കെയോ കുത്തിച്ചതച്ച് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു."
ഞങ്ങള്‍ കുഞ്ഞുന്നാള്‍മുതലേയുള്ള കൂട്ടുകാര്‍. എല്‍.പി ,യു.പി, ഹൈ സ്കൂളുകളിലും, പ്രീ-ഡിഗ്രി വരെയും ഒരുമിച്ചു പഠിച്ചു. ഡിഗ്രിയും തുടര്‍പഠനവും പലവഴിക്ക്. ജോലിതേടിയുള്ള പാച്ചിലില്‍ അന്യനാട്ടില്‍ ബാച്ചിലര്‍ ലൈഫില്‍ വീണ്ടും ഒരുമിച്ച്. ഇപ്പോള്‍ ഒരേ നഗരത്തില്‍ രണ്ടിടത്ത്.
അവന്‍ തുടര്‍ന്നു-
"വൈകുന്നേരം ലൈബ്രറിയിലേയ്കും, പുസ്തകങ്ങളെടുത്ത് തിരിച്ചു വരുമ്പോള്‍ അച്ഛന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ചന്തൂട്ടിയേട്ടന്റെ വയല്‍ക്കരയിലുള്ള 'നാടന്‍' വില്‍പന കേന്ദ്രത്തിലേയ്ക്കും ചെറുപ്പത്തില്‍ ഞാന്‍ അച്ഛന്റെ പിന്നാലെ നടക്കക്കുമായിരുന്നു. എനിക്ക് വായിച്ചാല്‍ മനസ്സിലാവില്ലാതിരുന്ന ആ ലൈബ്രറി പുസ്തകങ്ങളില്‍നിന്നുമച്ഛനെനിക്ക് ഗാന്ധിജിയെയും നെഹ്രുവിനെയും ജയപ്രകാശ് നാരായണനെയും കുറിച്ച് പറഞ്ഞുതന്നു. പഞ്ചതന്ത്രത്തിലെയും ആയിരത്തൊന്ന് രാവുകളിലെയും കഥകള്‍ പറഞ്ഞുതന്നു. എട്ടിലോ ഒന്‍പതിലോ പഠിയ്ക്കുമ്പോള്‍ ചെമ്മീനും നാലുകെട്ടും വായിക്കാന്‍ തന്നു"
അവന്റെ അച്ഛന്‍ സ്വാതന്ത്രസമര സേനാനി, സ്വാതന്ത്രാനന്തരം സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍. നാട്ടുകാര്യങ്ങള്‍ക്കെപ്പോഴും മുന്‍നിരയില്‍. പിന്നീടെപ്പോഴൊ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അപചയത്തില്‍ മനംമടുത്ത് രാഷ്ട്രീയം വിട്ട് വായനയിലും മദ്യത്തിലും അഭയം തേടി. കൂടെപ്രവര്‍ത്തിച്ചവര്‍ പഞ്ചായത്ത് മെമ്പര്‍മാരും എമെല്ലേമാരും സഹകരണ ബാങ്ക് ഡയറക്ടര്‍മാരുമായി. പണക്കാരായി. കുടുംബം ഭക്ഷണത്തിനും മക്കളുടെ പഠനത്തിനും ബുദ്ധിമുട്ടുന്നത് നോക്കി അയാള്‍ നിസ്സംഗനായി നിന്നു.
പക്ഷേ അവന്‍ അച്ഛനെ വെറുത്തില്ല. കഷ്ടപ്പെട്ട് പഠിച്ചു. ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ച് കിട്ടിയ കാശ് മിച്ചം വച്ച് ചന്തൂട്ടിയേട്ടന്റെ അടുത്തുനിന്നും നൂറ് മില്ലി വാങ്ങി അമ്മകാണാതെ അച്ഛന് കൊണ്ട് കൊടുത്തു, ലൈബ്രറിയില്‍നിന്നും അച്ഛന്‍ പറയുന്ന പുസ്തകങ്ങള്‍ എടുത്തുകൊടുത്തു. കൂട്ടുകാര്‍ക്കൊപ്പംകൂടി പുറത്തുപോകാന്‍ കാശില്ലാഞ്ഞത് കൊണ്ട് അച്ഛനടുത്ത് ചടഞ്ഞിരുന്ന് പുസ്തകങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അച്ഛന്റെ വിശകലനങ്ങള്‍ കേട്ടു.
അച്ഛന്‍ മരിച്ചതോടെ ജോലിതേടി നാട് വിട്ട് ബാംഗ്ലൂരെത്തി. ജോലി, തുടര്‍പഠനം, സര്‍ട്ടിഫിക്കേഷന്‍സ്, വിവാഹം, വീട്, കുഞ്ഞ്...
"അടുത്തയാഴ്ചമുതല്‍ രണ്ടാഴ്ച നൈറ്റ്ഷിഫ്റ്റ്. എന്റെ മോനുറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരുന്ന് ജോലിചെയ്യും അവനുണരുമ്പോള്‍ ഞാനുറങ്ങാന്‍ തുടങ്ങും. ഞാനവിടെയുണ്ടെന്ന് മനസ്സിലായാല്‍ വാതില്‍ തള്ളിത്തുറന്ന് അവന്‍ കട്ടിലില്‍ വന്ന് ബഹളം വയ്കും അവന്റെകൂടെ കളിക്കാന്‍. പാതിയുറങ്ങിയും പാതി കളിച്ചും രാത്രിയില്‍ പിന്നെയും ജോലിസ്ഥലത്തേയ്ക്. അവന്ന് പറഞ്ഞ്‌കൊടുക്കാന്‍ പഞ്ചതന്ത്രത്തിലെയും ആയിരത്തൊന്ന് രാവുകളിലെയും ഒറ്റക്കഥപോലും എനിക്കോര്‍മ്മയില്ലെടാ"
പിരിയുമ്പോള്‍ രാത്രി ഏറെ വൈകി. വണ്ടി സ്റ്റാര്‍ട്ട്ചെയ്ത് പോകാനൊരുങ്ങുമ്പോള്‍ അവന്‍ പറഞ്ഞു-
"എന്റെ മോന്‍ ഞാൻ പഠിച്ച എൽപി സ്കൂളിൽ പഠിക്കണം, കൂര്‍മ്മംകുളങ്ങര യു.പി യില്‍ പഠിക്കണം, ചെമ്പ്ര ഹൈ സ്കൂളിലെ ഞാനും നീയും പഠിച്ച പത്ത്-C യില്‍ പഠിക്കണം, മടപ്പള്ളി കോളെജില്‍ പഠിക്കണം, കോളെജിന്റെ താഴെയുള്ള ബാലേട്ടന്റെ ചായക്കടയില്‍നിന്നും കായപ്പവും പൊറാട്ടയും തിന്ന് ഒരു ചാംസ് സിഗറട്ടും വലിച്ച്, വടകര കീര്‍ത്തി-മുദ്രയില്‍നിന്നു മാറ്റിനിയും കണ്ട് പഴയസ്റ്റാന്റില്‍ നിന്നും ബസ്സ് കേറി വീട്ടിലേയ്ക് പോകണം..."
മിണ്ടാതെ നില്‍ക്കുന്ന എന്നെനോക്കി ഒന്ന് കളിയാക്കിച്ചിരിച്ചവന്‍ തുടര്‍ന്നു- "എവ്‌ടെ നടക്കാന്‍ അല്ലേ?"
അവന്റെ വണ്ടി അകന്നുപോകുന്നതും നോക്കി ഞാന്‍ നിന്നു.
"അടുത്ത വര്‍ഷം മോനെ സ്കൂളില്‍ ചേര്‍ക്കണം" അവന്‍ പറഞ്ഞു.
"അവന് നാലുവയസ്സായോ" ഞാന്‍ അല്‍ഭുതപ്പെട്ടു.
"മൂന്ന് വയസ്സ് തികയുകയേയുള്ളൂ അടുത്ത വര്‍ഷം. പക്ഷേ അവള്‍ക്ക് നിര്‍ബ്ബന്ധം. അടുത്ത ഫ്ലാറ്റുകളിലുള്ള കുട്ടികളൊക്കെ ഇതിലും ചെറുതിലേ പ്ലേ സ്കൂളില്‍ പോകാന്‍ തുടങ്ങിയെന്ന്"
ഞാനഭിപ്രായമൊന്നും പറഞ്ഞില്ല. രണ്ട് ബെഡ്‌റൂം ഫ്ലാറ്റില്‍, വാതില്‍ തുറന്നാല്‍ അപ്പോള്‍ പുറത്തേയ്ക് ചാടനൊരുങ്ങുന്ന അവന്റെ മകന്റെ കുസൃതി പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട്. മുറിയില്‍ അടച്ചൊതുക്കി ഇരുത്തുന്നതിന്നേക്കാള്‍ നല്ലതാണല്ലൊ സ്കൂളില്‍ വിടുന്നത്.
ബെയറര്‍ സാധനങ്ങളുമായി വന്നു. ഡ്രിങ്ക് ഫിക്സ്ചെയ്ത് ഞങ്ങള്‍ സാവധാനത്തില്‍ കഴിച്ച്‌തുടങ്ങി.
വൈകീട്ട് കണ്ടുമുട്ടിയത് മുതല്‍ ഞാനവനെതന്നെ ശ്രദ്ധിക്കുകയായിരുന്നു, എന്തോ ഒരു അങ്കലാപ്പുള്ളത് പോലെ. ചിലപ്പോഴവനിങ്ങനെയാണ്. കാത്തിരിക്കാം, രണ്ട് പെഗ്ഗുകൂടി ചെല്ലുമ്പോള്‍ അവന്‍ തന്നെ കാര്യത്തിലേയ്ക് വരും.
പ്രതീക്ഷിച്ചതിലും നേരത്തെ അവന്‍ കാര്യത്തിലേയ്ക് വന്നു.
"എനിക്ക് മോന്റെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റുന്നില്ലേ എന്നൊരു സംശയം. മാറി മാറി വരുന്ന ഷിഫ്റ്റും, സര്‍ട്ടിഫിക്കേഷന്‍സ് എഴുതിയെടുക്കാനുള്ള പഠനവും, ജോലി ഒന്ന് മാറാനുള്ള ശ്രമത്തിനുമൊക്കെയിടയില്‍ ഞാന്‍ അവനെ തീരെ ശ്രദ്ധിക്കുന്നില്ലാത്തത് പോലെ"
അപ്പോള്‍ അതാണ് കാര്യം. ഞാനവനെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു,
"ലത നോക്കുന്നില്ലേ മോന്റെ കാര്യങ്ങള്‍. അവള്‍ മുഴുവന്‍ സമയവും അവന്റെകൂടെതന്നെയുണ്ടല്ലോ"
ലത അവന്റെ ഭാര്യയാണ്. കുഞ്ഞുണ്ടാകുന്നതിന്ന് മുമ്പ് അവള്‍ നഗരത്തിലെ ഒരുസ്കൂളില്‍ ടീച്ചറായിരുന്നു. ഇപ്പോള്‍ ജോലി ഉപേക്ഷിച്ച് കുഞ്ഞിനെയും നോക്കി വീട്ടിലിരിക്കുന്നു.
ഞാന്‍പറഞ്ഞത് കേള്‍ക്കാത്തമട്ടില്‍ അവന്‍ തുടര്‍ന്നു-
"ആറാം വയസ്സില്‍ എല്‍.പി സ്കൂളില്‍ ഒന്നാംക്ലാസില്‍ വച്ചല്ലേ മാധവന്‍ മാഷ് നമ്മളെ അക്ഷരങ്ങളെഴുതാന്‍ പഠിപ്പിച്ചത്. ഇത്രയും ചെറിയപ്രായത്തില്‍ അവനെ സ്കൂളില്‍ വിടുക എന്നത്...," ഒന്ന് നിര്‍ത്തി അവന്‍ തുടര്‍ന്നു- "ലത ഇപ്പോള്‍ തന്നെ അവനെ എന്തൊക്കെയോ കുത്തിച്ചതച്ച് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു."
ഞങ്ങള്‍ കുഞ്ഞുന്നാള്‍മുതലേയുള്ള കൂട്ടുകാര്‍. എല്‍.പി ,യു.പി, ഹൈ സ്കൂളുകളിലും, പ്രീ-ഡിഗ്രി വരെയും ഒരുമിച്ചു പഠിച്ചു. ഡിഗ്രിയും തുടര്‍പഠനവും പലവഴിക്ക്. ജോലിതേടിയുള്ള പാച്ചിലില്‍ അന്യനാട്ടില്‍ ബാച്ചിലര്‍ ലൈഫില്‍ വീണ്ടും ഒരുമിച്ച്. ഇപ്പോള്‍ ഒരേ നഗരത്തില്‍ രണ്ടിടത്ത്.
അവന്‍ തുടര്‍ന്നു-
"വൈകുന്നേരം ലൈബ്രറിയിലേയ്കും, പുസ്തകങ്ങളെടുത്ത് തിരിച്ചു വരുമ്പോള്‍ അച്ഛന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ചന്തൂട്ടിയേട്ടന്റെ വയല്‍ക്കരയിലുള്ള 'നാടന്‍' വില്‍പന കേന്ദ്രത്തിലേയ്ക്കും ചെറുപ്പത്തില്‍ ഞാന്‍ അച്ഛന്റെ പിന്നാലെ നടക്കക്കുമായിരുന്നു. എനിക്ക് വായിച്ചാല്‍ മനസ്സിലാവില്ലാതിരുന്ന ആ ലൈബ്രറി പുസ്തകങ്ങളില്‍നിന്നുമച്ഛനെനിക്ക് ഗാന്ധിജിയെയും നെഹ്രുവിനെയും ജയപ്രകാശ് നാരായണനെയും കുറിച്ച് പറഞ്ഞുതന്നു. പഞ്ചതന്ത്രത്തിലെയും ആയിരത്തൊന്ന് രാവുകളിലെയും കഥകള്‍ പറഞ്ഞുതന്നു. എട്ടിലോ ഒന്‍പതിലോ പഠിയ്ക്കുമ്പോള്‍ ചെമ്മീനും നാലുകെട്ടും വായിക്കാന്‍ തന്നു"
അവന്റെ അച്ഛന്‍ സ്വാതന്ത്രസമര സേനാനി, സ്വാതന്ത്രാനന്തരം സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍. നാട്ടുകാര്യങ്ങള്‍ക്കെപ്പോഴും മുന്‍നിരയില്‍. പിന്നീടെപ്പോഴൊ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അപചയത്തില്‍ മനംമടുത്ത് രാഷ്ട്രീയം വിട്ട് വായനയിലും മദ്യത്തിലും അഭയം തേടി. കൂടെപ്രവര്‍ത്തിച്ചവര്‍ പഞ്ചായത്ത് മെമ്പര്‍മാരും എമെല്ലേമാരും സഹകരണ ബാങ്ക് ഡയറക്ടര്‍മാരുമായി. പണക്കാരായി. കുടുംബം ഭക്ഷണത്തിനും മക്കളുടെ പഠനത്തിനും ബുദ്ധിമുട്ടുന്നത് നോക്കി അയാള്‍ നിസ്സംഗനായി നിന്നു.
പക്ഷേ അവന്‍ അച്ഛനെ വെറുത്തില്ല. കഷ്ടപ്പെട്ട് പഠിച്ചു. ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിച്ച് കിട്ടിയ കാശ് മിച്ചം വച്ച് ചന്തൂട്ടിയേട്ടന്റെ അടുത്തുനിന്നും നൂറ് മില്ലി വാങ്ങി അമ്മകാണാതെ അച്ഛന് കൊണ്ട് കൊടുത്തു, ലൈബ്രറിയില്‍നിന്നും അച്ഛന്‍ പറയുന്ന പുസ്തകങ്ങള്‍ എടുത്തുകൊടുത്തു. കൂട്ടുകാര്‍ക്കൊപ്പംകൂടി പുറത്തുപോകാന്‍ കാശില്ലാഞ്ഞത് കൊണ്ട് അച്ഛനടുത്ത് ചടഞ്ഞിരുന്ന് പുസ്തകങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അച്ഛന്റെ വിശകലനങ്ങള്‍ കേട്ടു.
അച്ഛന്‍ മരിച്ചതോടെ ജോലിതേടി നാട് വിട്ട് ബാംഗ്ലൂരെത്തി. ജോലി, തുടര്‍പഠനം, സര്‍ട്ടിഫിക്കേഷന്‍സ്, വിവാഹം, വീട്, കുഞ്ഞ്...
"അടുത്തയാഴ്ചമുതല്‍ രണ്ടാഴ്ച നൈറ്റ്ഷിഫ്റ്റ്. എന്റെ മോനുറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരുന്ന് ജോലിചെയ്യും അവനുണരുമ്പോള്‍ ഞാനുറങ്ങാന്‍ തുടങ്ങും. ഞാനവിടെയുണ്ടെന്ന് മനസ്സിലായാല്‍ വാതില്‍ തള്ളിത്തുറന്ന് അവന്‍ കട്ടിലില്‍ വന്ന് ബഹളം വയ്കും അവന്റെകൂടെ കളിക്കാന്‍. പാതിയുറങ്ങിയും പാതി കളിച്ചും രാത്രിയില്‍ പിന്നെയും ജോലിസ്ഥലത്തേയ്ക്. അവന്ന് പറഞ്ഞ്‌കൊടുക്കാന്‍ പഞ്ചതന്ത്രത്തിലെയും ആയിരത്തൊന്ന് രാവുകളിലെയും ഒറ്റക്കഥപോലും എനിക്കോര്‍മ്മയില്ലെടാ"
പിരിയുമ്പോള്‍ രാത്രി ഏറെ വൈകി. വണ്ടി സ്റ്റാര്‍ട്ട്ചെയ്ത് പോകാനൊരുങ്ങുമ്പോള്‍ അവന്‍ പറഞ്ഞു-
"എന്റെ മോന്‍ ഞാൻ പഠിച്ച എൽപി സ്കൂളിൽ പഠിക്കണം, കൂര്‍മ്മംകുളങ്ങര യു.പി യില്‍ പഠിക്കണം, ചെമ്പ്ര ഹൈ സ്കൂളിലെ ഞാനും നീയും പഠിച്ച പത്ത്-C യില്‍ പഠിക്കണം, മടപ്പള്ളി കോളെജില്‍ പഠിക്കണം, കോളെജിന്റെ താഴെയുള്ള ബാലേട്ടന്റെ ചായക്കടയില്‍നിന്നും കായപ്പവും പൊറാട്ടയും തിന്ന് ഒരു ചാംസ് സിഗറട്ടും വലിച്ച്, വടകര കീര്‍ത്തി-മുദ്രയില്‍നിന്നു മാറ്റിനിയും കണ്ട് പഴയസ്റ്റാന്റില്‍ നിന്നും ബസ്സ് കേറി വീട്ടിലേയ്ക് പോകണം..."
മിണ്ടാതെ നില്‍ക്കുന്ന എന്നെനോക്കി ഒന്ന് കളിയാക്കിച്ചിരിച്ചവന്‍ തുടര്‍ന്നു- "എവ്‌ടെ നടക്കാന്‍ അല്ലേ?"
അവന്റെ വണ്ടി അകന്നുപോകുന്നതും നോക്കി ഞാന്‍ നിന്നു.