Tuesday, November 25, 2008

നവംബറിന്റെ നഷ്ടം


നവംബറിന്റെ നഷ്ടം.
മാതൃഭൂമി പത്രത്തില്‍ ആ സിനിമയുടെ പരസ്യം ആദ്യമായി കാണുമ്പോള്‍ ഞാന്‍ എട്ടാം ക്ലാസില്‍.

പദ്മരാജന്റെ സിനിമകള്‍ കാണുന്നത് പിന്നെയും ഏറെ കഴിഞ്ഞായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സിനിമകളുടെ പേരുകളുടെ ആകര്‍ഷണീയതയിലൂടെ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി.

പറന്ന് പറന്ന് പറന്ന്, തിങ്കളാഴ്ച നല്ല ദിവസം, ഒഴിവുകാലം, ഇതാ ഇവിടെവരെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ദേശാടനക്കിളി കരയാറില്ല, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍, അപരന്‍, മൂന്നാം പക്കം, സീസണ്‍, ഇന്നലെ, ഞാന്‍ ഗന്ധര്‍വ്വന്‍....

പദ്മരാജന്‍ പടങ്ങള്‍ മിക്കവാറും എല്ലാം ആദ്യദിവസം ആദ്യ ഷോ തന്നെ കാ‍ണണമെന്നത് എന്റെയും മുസ്തഫയുടെയും ഒരു വാശിയായിരുന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ മുസ്തഫയായിരുന്നു ഒരിക്കല്‍ എന്നോട് പറഞ്ഞത്, നമുക്കൊരിക്കല്‍ പദ്മരാജനെ നേരില്‍ കാണാന്‍ പോകണമെന്ന്, കുറെനേരം സംസാരിക്കണമെന്ന്.

വടകരയില്‍, പദ്മരാജന്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത ഒഴിവുകാലം ഷൂട്ടിംഗ് നടക്കുമ്പോള്‍ ബ്ലൂസ്റ്റാര്‍ ഹോട്ടലിന്ന് മുന്നില്‍ തടിച്ചുകൂടിയിരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് കൊണ്ട്, ഹോട്ടലിലേയ്ക്ക് കയറിപ്പോകുകയായിരുന്ന പദ്മരാജനെ ഞങ്ങള്‍ ഒരു നോക്കുകണ്ടു- ആദ്യമായും അവസാനമായും.

കോഴിക്കോട് വച്ച് പദ്മരാജന്‍ അന്തരിച്ചപ്പോള്‍ മുസ്തഫ ഗള്‍ഫിലായിരുന്നു. അന്ന് അവനെനിക്കെഴുതിയ കത്തിലെ ഒരു വാചകം അദ്ദേഹത്തിന്റെ തന്നെ കരിയിലക്കാറ്റുപോലെ എന്ന പടത്തിലെ ഒരു ഡയലോഗായിരുന്നു-

“ഒരിക്കലെങ്കിലും നേരില്‍ ചെന്ന് കണ്ട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു എഴുത്തുകാരനായിരുന്നു....”

നവംബര്‍ വരുമ്പോള്‍ 'നവംബറിന്റെ നഷ്ടം' എന്ന ആ സിനിമയുടെ പേര് ഓര്‍ക്കും, പദ്മരാജനെ ഓര്‍ക്കും.

7 comments:

  1. പത്മരാജന്‍ നവംബറിന്റെ മാത്രം നഷ്ടമല്ല..മലയാള സിനിമയുടെ മൊത്തം നഷ്ടാമാണ്..കാല്പനികതയുടെ ചക്രവര്‍ത്തിയെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്?

    ReplyDelete
  2. സ്മിതേച്ചി പറഞ്ഞതിനെ അനുകൂലിയ്ക്കുന്നു.

    ReplyDelete
  3. - നവംബറിന്റെ നഷ്ടം
    - ദേശടനക്കിളി കരയാറില്ല

    ഇതില്‍കൂടുതല്‍ നല്ല സിനിമാപേരുകള്‍ ആര്‍ക്കു നല്‍കാന്‍ കഴിയും?

    ReplyDelete
  4. പപ്പേട്ടനു പകരം വയ്ക്കാൻ മറ്റൊരു സിംഹാസനം ഇന്നും ഇല്ല എന്നതാണ് വാസ്തവം

    ReplyDelete
  5. പപ്പേട്ടനു പകരം വയ്ക്കാൻ മറ്റൊരു സിംഹാസനം ഇന്നും ഇല്ല എന്നതാണ് വാസ്തവം

    ReplyDelete
  6. ഞാനും പത്മരാജൻ സിനിമകളുടെ ഒരാരാധിക ആണ്. കുറേ നല്ല സിനിമകൾ തന്ന അദ്ദേഹത്തിന്റെ നഷ്ടം സാഹിത്യലോകത്തീനും സിനിമാലോകത്തിനും നികത്താനാവാത്തത്

    ReplyDelete
  7. പടിപ്പുര തുറന്ന് കയറിയപ്പോള്‍‌
    വിഭവസമൃദ്ധം...

    “ഒരിക്കലെങ്കിലും നേരില്‍ ചെന്ന് കണ്ട് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ച ഒരു എഴുത്തുകാരനായിരുന്നു....”
    ,

    എനിക്ക് ആ ഭാഗ്യം ഉണ്ടായി ഞങ്ങളുടെ ഡോ:ജയകുമാരി & ഡോ:പത്മജന്‍
    [പപ്പേട്ടന്റെ ജേഷ്ടന്‍ ]ഞാന്‍ ഒരിക്കല്‍ അവിടെ ചെല്ലുമ്പോള്‍ പപ്പേട്ടന്‍! അന്ന് ആ സ്വരത്തിന്റെ ആരാധകരാ ഞങ്ങള്‍, ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത് ‘പത്മരാജന്‍’.....
    സിനിമയില്‍ വന്നിട്ടും പലവട്ടം കണ്ടു .. ..
    ഞാന്‍ വളരെ ഇഷ്ടപ്പെട്ട ഒരു വലിയ മനുഷ്യന്‍‌

    http://ajithbah.blogspot.com/2008/12/blog-post.html
    ഇവിടെ പത്മരാജന്റെ തൂവാനതുമ്പികള്‍
    ഒരു നല്ല ചര്‍ച്ച....

    ReplyDelete

മറന്ന് പോകാതിരിക്കാൻ

*ഒന്ന് ഒരു തുടക്കം ആണ്. 'പുതിയ' എന്നോ 'നല്ല' എന്നോ ഒന്നും മുന്നിൽ വെക്കാൻ പറ്റാത്ത തുടക്കം.  വരാനിരിക്കുന്ന കഷ്ടകാലത്തിൻ്റെ ...