
ചൂട്‌വെള്ളത്തില്‍ മുക്കിപിഴിഞ്ഞ തോര്‍ത്തുകൊണ്ട് ദേഹം തുടച്ച്, അലക്കിയ മുണ്ടുടുപ്പിച്ച് കട്ടിലില്‍ ചുമരിനോട് ചാരിവച്ച വച്ച തലയിണയില്‍ ചേര്‍ത്തിരുത്തുമ്പോള്‍ അച്ഛന്‍ എന്തോ പറഞ്ഞതുപോലെ തോന്നി.
"എന്താ അച്ഛാ? വിശക്കുന്നുവോ? കഞ്ഞി എടുക്കട്ടേ?"
സ്പൂണില്‍ കുത്തരിയുടെ കഞ്ഞി കോരി അച്ഛന്റെ വായില്‍ ഒഴിക്കുമ്പോള്‍ വെറുതെ ഓര്‍ത്തു; കുഞ്ഞുനാളില്‍ ചോറിന്റെ ചെറിയ ഉരുളകള്‍ കറിയില്‍ മുക്കി അച്ഛന്‍ വായില്‍ വച്ചുതരുന്നത്.
ഒരുരുള കാക്ക കൊണ്ടുപോയി, ഒരുരുള കോഴികൊണ്ടുപായി, ഒരുരുള പൂച്ച കൊണ്ടുപോയി...
കവിളാന്‍ കൊടുത്ത വെള്ളം പകുതിയലധികം ഉള്ളിലേയ്ക്ക് പോയി. മുഖം തുടച്ച് കിടക്കയില്‍ കിടത്തി കമ്പിളികൊണ്ട് പുതപ്പിച്ചു.
അജയന്‍ വാതില്‍പ്പടിയില്‍ കൈകെട്ടി നില്‍ക്കുന്നു.
"കിടക്കാറായെങ്കില്‍ മേശപ്പുറത്ത് ഭക്ഷണം എടുത്തുവച്ചിട്ടുണ്ട്. അച്ഛനുറങ്ങാന്‍ ചിലപ്പോള്‍ വൈകും.."
അജയന്‍ ചിരിച്ചു; "നമിത അച്ഛനുറങ്ങിയിട്ട് വന്നാല്‍ മതി. അതുവരെ ഞാനീ നാലുകെട്ടിനുള്ളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആത്മാക്കളുമായി കുശലം പറഞ്ഞിരിക്കട്ടെ"
മരവിച്ച പോലെയുള്ള അച്ഛന്റെ കാലില്‍ ആവര്‍ത്തനത്തിന്റെ തുള്ളികള്‍ വിഴ്ത്തി പത്തുക്കെ തടവുന്നതിന്നിടയില്‍ താളത്തിലുള്ള ശ്വാസോച്ഛ്വാസം കേട്ടു. സാധാരണയായി രാത്രിയുറക്കം അപൂര്‍വ്വമാണ്. ഇന്ന് എന്ത് പറ്റിയാവോ...
വാതിലിന്ന് പുറത്തിറങ്ങിയപ്പോള്‍ പൂമുഖത്തെ ചാരുവടിയില്‍ പുറത്ത് കവുങ്ങിന്‍ തോട്ടത്തില്‍ വീണ് കിടക്കുന്ന നിലാവെളിച്ചത്തെ നോക്കിയിരിക്കുകയാണ്, അജയന്‍.
"ഇവിടെ ഇങ്ങിനെ ഇരിക്കുമ്പോഴല്ലേ, എനിക്ക് മനസ്സിലാവുന്നത്, താനിങ്ങനെ കവിതയെഴുതുന്നതിന്റെ കാര്യം. ഈ നാലുകെട്ടിലായിരുന്നു ജനിച്ചുവളര്‍ന്നത് എങ്കില്‍, ഞാന്‍ മഹാകാവ്യങ്ങള്‍ തന്നെ എഴുതിയേനെ..."
സംസാരിക്കാന്‍ എന്തെങ്കിലും ഒരു വിഷയം കണ്ടെത്തുകയാണ് അജയന്‍.
അഞ്ച് വര്‍ഷത്തെ സൗഹൃദം. നാളെ ഒരു ദിവസം കൂടെ കഴിഞ്ഞാല്‍ അവന്‍ പൂനയ്ക്ക് പോകും. ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ തനിക്കും കൂടെ സെലക്ഷന്‍ കിട്ടിയതാണ്. അറുപത്തിയൊന്ന് കുടുംബങ്ങള്‍ക്കായി ഭാഗം വച്ച, വില്‍ക്കാന്‍ കോടതി വിധിയും കാത്തിരിക്കുന്ന ഈ നാലുകെട്ടില്‍ പക്ഷാഘാതം വന്നു കിടക്കുന്ന അച്ഛനെ വിട്ട് പോകാന്‍ കഴിയുന്നതെങ്ങിനെ...
ആദ്യ ക്യാമ്പസ് ഇന്റര്‍വ്യൂയില്‍ സെലക്ഷന്‍ കിട്ടിയില്ല. വിളിച്ചപ്പോള്‍ അച്ഛന്‍ സമാധാനിപ്പിച്ചു;
"സാരമില്ല, എന്റെ മോള്‍ക്ക് അതിലും നല്ലത് വേറെ കിട്ടും"
പഠിത്തം കഴിയുമ്പോഴേയ്ക്കും എന്തെങ്കിലുമൊരു ജോലി കിട്ടണം എന്നത് വലിയ ആഗ്രഹമായിരുന്നു. ഒരു ചെറിയ വീട്ടിലേയ്ക്ക് അച്ഛനുമായി താമസം മാറണം. തറവാട് എല്ലാവരും കൂടി വില്‍ക്കുകയോ വീതം വയ്ക്കുകയോ ചെയ്യട്ടെ.
അത് പറയുമ്പോള്‍ അച്ഛന്‍ ചിരിക്കും;
നിന്നെ ആരുടെയെങ്കിലും കയ്യിലേല്‍പ്പിച്ച് വേണം എനിക്കൊരു തീര്‍ത്ഥയാത്ര പോവാന്‍. വീടൊക്കെ നീ പിന്നീടുണ്ടാക്കിയാല്‍ മതി, അച്ഛന് ഇടയ്ക്ക് വരാലോ"
അത് കേള്‍ക്കുമ്പോഴാണ് ദേഷ്യം വരിക. പെണ്ണായത് കൊണ്ട് കഴിയുന്നതും വേഗത്തില്‍ കെട്ടിച്ചു വിടണം. അവിടെ മാത്രമാണ് അച്ഛന്‍ പഴഞ്ചാനവുന്നത്.
പിണക്കം മാറ്റാന്‍ അച്ഛന്‍ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ തലോടും;
"എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ, മോളേ"
ഫൈനലിന്റര്‍വ്യൂ കഴിഞ്ഞ് സെലക്ഷന്‍ ഉറപ്പായതറിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അജയന്‍ കാത്തു നില്‍ക്കുന്നു. അച്ഛനെ വിളിച്ചുപറയാന്‍ ബൂത്തിലേയ്ക്ക് പോവാന്‍ തിടുക്കം കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞു;
"വേണ്ട, നമുക്ക് നേരില്‍ പോയി പറയാം. നമിത പെട്ടന്ന് പുറപ്പെടൂ"
അവന്റെ മുഖത്ത് പതിവില്ലാത്ത ഒരു അങ്കലാപ്പ്.
"നമിതയുടെ അച്ഛന് എന്തോ ഒരു ദേഹാസ്വസ്ഥ്യം. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. കുഴപ്പമൊന്നുമില്ല. നമുക്കിപ്പോള്‍ തന്നെ പുറപ്പെടാം"
ആശുപത്രിക്കിടക്കയില്‍ ഒരു വശം തളര്‍ന്ന് കിടക്കുന്ന അച്ഛന്‍. തന്നെ കണ്ടപ്പോള്‍ ചുണ്ടുകള്‍ കോട്ടി എന്തോ പറയാന്‍ അച്ഛനൊരു പാഴ്ശ്രമം നടത്തി. കണ്ണുകളില്‍ നനവ്. അച്ഛന്‍ കരയുന്നുവോ.
"താനെന്താണിങ്ങിനെ ഓര്‍ത്തിരിക്കുന്നത്? ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ തന്റെതുകൂടി ഞാനെടുത്ത് കഴിക്കും" അജയന്റെ ശബ്ദം ചിന്തകളില്‍ നിന്നും ഉണര്‍ത്തി.
ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള തറവാട് വീട് ഒരു ട്രസ്റ്റിന്റെ കീഴില്‍ കുടുംബത്തിലെല്ലാവര്‍ക്കും തുല്യ അവകാശമുള്ള ഒരു സ്മാരകം പോലെ നിലനിര്‍ത്താനായിരുന്നു, അച്ഛന്റെ ആഗ്രഹം. പക്ഷേ ആര്‍ക്കും താല്‍പ്പര്യമില്ല. നല്ല വിലതരാമെന്ന് പറഞ്ഞ് ഹെറിട്ടേജ് ഹോട്ടലുകാര്‍ അച്ഛമ്മയുടെ സഹോദരന്മാരുടെ കുടുംബത്തിലെ പലരെയും മോഹിപ്പിച്ചിട്ടുണ്ട്.
താങ്ങാന്‍ സാധിച്ചിട്ടല്ല, മൂവായിരം രൂപ ശമ്പളത്തില്‍ ഒരു സ്ത്രിയെ അച്ഛനെ ശുശ്രൂഷിക്കാന്‍ വച്ചത്. അച്ഛന്‍ കിടപ്പിലാവുന്ന സമയത്ത് അവസാന സെമസ്റ്റര്‍ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. പഠിത്തം പൂര്‍ത്തിയാക്കണമായിരുന്നു. വാരാന്ത്യങ്ങളില്‍ വീട്ടിലെത്തി മരുന്നും അത്യാവശ്യം വേണ്ട അടുക്കള സാധനങ്ങളും വാങ്ങി വച്ച് തിരിച്ച് പോകും. അമ്മ തനിക്കായി കരുതിവച്ച കുറച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ ഓരോ പ്രാവശ്യമായി അച്ഛന്റെ അലമാരയില്‍ നിന്ന് എടുക്കുമ്പോഴും നഗരത്തിലെ സ്വര്‍ണ്ണക്കടയില്‍ ചെന്ന് അത് വിറ്റ് പണം വാങ്ങുമ്പോഴും മനസ്സ് പിടയും. കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോകും.
"പഴശ്ശിരാജയ്ക്കൊപ്പം നിന്ന് ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പോരാടിയ യശ്ശമാന്‍ കുടുംബത്തിലെ പെണ്ണ് കരയുന്നോ", അജയന്‍ പറയും; "ചങ്കൂറ്റത്തോടെ നില്‍ക്കുന്ന തന്നെയാണ് എനിക്കിഷ്ടം"
എമ്പ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമീപത്തെവിടെയെങ്കിലുമുള്ള പ്ലസ്-ടു, അല്ലെങ്കില്‍ വി.എച്ച്.എസ്.സി സ്കൂളുകളില്‍ ഗസ്റ്റ് ലക്ചറായി കിട്ടാനൊരു സാദ്ധ്യതയുണ്ട്. ഒന്നുരണ്ട് പി.എസ്സ്.സി പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്. നന്നായി ശ്രമിച്ചാല്‍ കിട്ടാവുന്നതേയുള്ളൂ. വരട്ടെ.
മാമ്പൂവിന്റെ മണമുള്ള ഇളം കാറ്റ് വരാന്തയിലേയ്ക് വീശി. രാത്രി വൈകിയിരിക്കുന്നു. ഏറെ നേരമായി ഒന്നും സംസാരിക്കാതെ ഇരിക്കുകയാണ്.
"അജയന് കിടക്കേണ്ടേ? വരൂ"
തെക്കിനിയില്‍ കിടക്കവിരിച്ച് അജയനോട് പറഞ്ഞു;
"അമ്മയെന്നെ കഥ പറഞ്ഞുറക്കിയ മുറിയാണിത്. നല്ല സ്വപ്നങ്ങളും കണ്ട് കിടന്നുറങ്ങൂ. നാളെ പ്രാതല്‍ കഴിഞ്ഞ് താന്‍ പോകും മുന്‍പേ നമുക്കൊന്ന് നടക്കാനിറങ്ങണം"
പ്രഭാതം.
ഒന്നും പറയാനില്ലാതെ ഇടിഞ്ഞുപൊളിഞ്ഞ കുളക്കടവില്‍ നില്‍ക്കുമ്പോള്‍ അജയന്‍ ചുമലില്‍ പിടിച്ച് ചേര്‍ത്തുനിര്‍ത്തി.
"ധൈര്യമായിരിക്കണം. എന്തും നേരിടാന്‍ തനിക്ക് കഴിയും. ഏതായാലും അത്ര പെട്ടന്നൊന്നും കോടതി വിധി വരില്ല. വിധി വരട്ടെ, ബാക്കിയൊക്കെ അപ്പോഴാലോചിക്കാം" ധൈര്യപ്പെടുത്തുവാനെന്നോണം ചുമലില്‍ തട്ടി അവന്‍ തുടര്‍ന്നു;
"ഒരു ഫോണ്‍ വിളിയ്ക്കപ്പുറം ഞാനുണ്ട്, എപ്പോഴും"
യാത്രപറഞ്ഞ് അവന്‍ പടികളിറങ്ങി. പെട്ടന്ന് തനിച്ചായത് പോലെ.
കട്ടിലില്‍ അച്ഛനരികില്‍ ചെന്നിരുന്നപ്പോള്‍ വിറക്കുന്ന കൈവിരലുകള്‍ കൊണ്ട് അച്ഛന്‍ കൈകള്‍ അമര്‍ത്തിപിടിച്ചു.
അച്ഛന്റെ നനഞ്ഞ കണ്‍തടങ്ങള്‍ തൂവാലകൊണ്ട് ഒപ്പിയെടുക്കുമ്പോള്‍ ചോദിച്ചു;
"അച്ഛന്‍ കൂടെയുള്ളപ്പോള്‍ ഞാനെങ്ങിനെയാണ് തനിച്ചാവുന്നത്..."
"എന്താ അച്ഛാ? വിശക്കുന്നുവോ? കഞ്ഞി എടുക്കട്ടേ?"
സ്പൂണില്‍ കുത്തരിയുടെ കഞ്ഞി കോരി അച്ഛന്റെ വായില്‍ ഒഴിക്കുമ്പോള്‍ വെറുതെ ഓര്‍ത്തു; കുഞ്ഞുനാളില്‍ ചോറിന്റെ ചെറിയ ഉരുളകള്‍ കറിയില്‍ മുക്കി അച്ഛന്‍ വായില്‍ വച്ചുതരുന്നത്.
ഒരുരുള കാക്ക കൊണ്ടുപോയി, ഒരുരുള കോഴികൊണ്ടുപായി, ഒരുരുള പൂച്ച കൊണ്ടുപോയി...
കവിളാന്‍ കൊടുത്ത വെള്ളം പകുതിയലധികം ഉള്ളിലേയ്ക്ക് പോയി. മുഖം തുടച്ച് കിടക്കയില്‍ കിടത്തി കമ്പിളികൊണ്ട് പുതപ്പിച്ചു.
അജയന്‍ വാതില്‍പ്പടിയില്‍ കൈകെട്ടി നില്‍ക്കുന്നു.
"കിടക്കാറായെങ്കില്‍ മേശപ്പുറത്ത് ഭക്ഷണം എടുത്തുവച്ചിട്ടുണ്ട്. അച്ഛനുറങ്ങാന്‍ ചിലപ്പോള്‍ വൈകും.."
അജയന്‍ ചിരിച്ചു; "നമിത അച്ഛനുറങ്ങിയിട്ട് വന്നാല്‍ മതി. അതുവരെ ഞാനീ നാലുകെട്ടിനുള്ളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആത്മാക്കളുമായി കുശലം പറഞ്ഞിരിക്കട്ടെ"
മരവിച്ച പോലെയുള്ള അച്ഛന്റെ കാലില്‍ ആവര്‍ത്തനത്തിന്റെ തുള്ളികള്‍ വിഴ്ത്തി പത്തുക്കെ തടവുന്നതിന്നിടയില്‍ താളത്തിലുള്ള ശ്വാസോച്ഛ്വാസം കേട്ടു. സാധാരണയായി രാത്രിയുറക്കം അപൂര്‍വ്വമാണ്. ഇന്ന് എന്ത് പറ്റിയാവോ...
വാതിലിന്ന് പുറത്തിറങ്ങിയപ്പോള്‍ പൂമുഖത്തെ ചാരുവടിയില്‍ പുറത്ത് കവുങ്ങിന്‍ തോട്ടത്തില്‍ വീണ് കിടക്കുന്ന നിലാവെളിച്ചത്തെ നോക്കിയിരിക്കുകയാണ്, അജയന്‍.
"ഇവിടെ ഇങ്ങിനെ ഇരിക്കുമ്പോഴല്ലേ, എനിക്ക് മനസ്സിലാവുന്നത്, താനിങ്ങനെ കവിതയെഴുതുന്നതിന്റെ കാര്യം. ഈ നാലുകെട്ടിലായിരുന്നു ജനിച്ചുവളര്‍ന്നത് എങ്കില്‍, ഞാന്‍ മഹാകാവ്യങ്ങള്‍ തന്നെ എഴുതിയേനെ..."
സംസാരിക്കാന്‍ എന്തെങ്കിലും ഒരു വിഷയം കണ്ടെത്തുകയാണ് അജയന്‍.
അഞ്ച് വര്‍ഷത്തെ സൗഹൃദം. നാളെ ഒരു ദിവസം കൂടെ കഴിഞ്ഞാല്‍ അവന്‍ പൂനയ്ക്ക് പോകും. ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ തനിക്കും കൂടെ സെലക്ഷന്‍ കിട്ടിയതാണ്. അറുപത്തിയൊന്ന് കുടുംബങ്ങള്‍ക്കായി ഭാഗം വച്ച, വില്‍ക്കാന്‍ കോടതി വിധിയും കാത്തിരിക്കുന്ന ഈ നാലുകെട്ടില്‍ പക്ഷാഘാതം വന്നു കിടക്കുന്ന അച്ഛനെ വിട്ട് പോകാന്‍ കഴിയുന്നതെങ്ങിനെ...
ആദ്യ ക്യാമ്പസ് ഇന്റര്‍വ്യൂയില്‍ സെലക്ഷന്‍ കിട്ടിയില്ല. വിളിച്ചപ്പോള്‍ അച്ഛന്‍ സമാധാനിപ്പിച്ചു;
"സാരമില്ല, എന്റെ മോള്‍ക്ക് അതിലും നല്ലത് വേറെ കിട്ടും"
പഠിത്തം കഴിയുമ്പോഴേയ്ക്കും എന്തെങ്കിലുമൊരു ജോലി കിട്ടണം എന്നത് വലിയ ആഗ്രഹമായിരുന്നു. ഒരു ചെറിയ വീട്ടിലേയ്ക്ക് അച്ഛനുമായി താമസം മാറണം. തറവാട് എല്ലാവരും കൂടി വില്‍ക്കുകയോ വീതം വയ്ക്കുകയോ ചെയ്യട്ടെ.
അത് പറയുമ്പോള്‍ അച്ഛന്‍ ചിരിക്കും;
നിന്നെ ആരുടെയെങ്കിലും കയ്യിലേല്‍പ്പിച്ച് വേണം എനിക്കൊരു തീര്‍ത്ഥയാത്ര പോവാന്‍. വീടൊക്കെ നീ പിന്നീടുണ്ടാക്കിയാല്‍ മതി, അച്ഛന് ഇടയ്ക്ക് വരാലോ"
അത് കേള്‍ക്കുമ്പോഴാണ് ദേഷ്യം വരിക. പെണ്ണായത് കൊണ്ട് കഴിയുന്നതും വേഗത്തില്‍ കെട്ടിച്ചു വിടണം. അവിടെ മാത്രമാണ് അച്ഛന്‍ പഴഞ്ചാനവുന്നത്.
പിണക്കം മാറ്റാന്‍ അച്ഛന്‍ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ തലോടും;
"എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ, മോളേ"
ഫൈനലിന്റര്‍വ്യൂ കഴിഞ്ഞ് സെലക്ഷന്‍ ഉറപ്പായതറിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അജയന്‍ കാത്തു നില്‍ക്കുന്നു. അച്ഛനെ വിളിച്ചുപറയാന്‍ ബൂത്തിലേയ്ക്ക് പോവാന്‍ തിടുക്കം കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞു;
"വേണ്ട, നമുക്ക് നേരില്‍ പോയി പറയാം. നമിത പെട്ടന്ന് പുറപ്പെടൂ"
അവന്റെ മുഖത്ത് പതിവില്ലാത്ത ഒരു അങ്കലാപ്പ്.
"നമിതയുടെ അച്ഛന് എന്തോ ഒരു ദേഹാസ്വസ്ഥ്യം. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. കുഴപ്പമൊന്നുമില്ല. നമുക്കിപ്പോള്‍ തന്നെ പുറപ്പെടാം"
ആശുപത്രിക്കിടക്കയില്‍ ഒരു വശം തളര്‍ന്ന് കിടക്കുന്ന അച്ഛന്‍. തന്നെ കണ്ടപ്പോള്‍ ചുണ്ടുകള്‍ കോട്ടി എന്തോ പറയാന്‍ അച്ഛനൊരു പാഴ്ശ്രമം നടത്തി. കണ്ണുകളില്‍ നനവ്. അച്ഛന്‍ കരയുന്നുവോ.
"താനെന്താണിങ്ങിനെ ഓര്‍ത്തിരിക്കുന്നത്? ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ തന്റെതുകൂടി ഞാനെടുത്ത് കഴിക്കും" അജയന്റെ ശബ്ദം ചിന്തകളില്‍ നിന്നും ഉണര്‍ത്തി.
ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള തറവാട് വീട് ഒരു ട്രസ്റ്റിന്റെ കീഴില്‍ കുടുംബത്തിലെല്ലാവര്‍ക്കും തുല്യ അവകാശമുള്ള ഒരു സ്മാരകം പോലെ നിലനിര്‍ത്താനായിരുന്നു, അച്ഛന്റെ ആഗ്രഹം. പക്ഷേ ആര്‍ക്കും താല്‍പ്പര്യമില്ല. നല്ല വിലതരാമെന്ന് പറഞ്ഞ് ഹെറിട്ടേജ് ഹോട്ടലുകാര്‍ അച്ഛമ്മയുടെ സഹോദരന്മാരുടെ കുടുംബത്തിലെ പലരെയും മോഹിപ്പിച്ചിട്ടുണ്ട്.
താങ്ങാന്‍ സാധിച്ചിട്ടല്ല, മൂവായിരം രൂപ ശമ്പളത്തില്‍ ഒരു സ്ത്രിയെ അച്ഛനെ ശുശ്രൂഷിക്കാന്‍ വച്ചത്. അച്ഛന്‍ കിടപ്പിലാവുന്ന സമയത്ത് അവസാന സെമസ്റ്റര്‍ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. പഠിത്തം പൂര്‍ത്തിയാക്കണമായിരുന്നു. വാരാന്ത്യങ്ങളില്‍ വീട്ടിലെത്തി മരുന്നും അത്യാവശ്യം വേണ്ട അടുക്കള സാധനങ്ങളും വാങ്ങി വച്ച് തിരിച്ച് പോകും. അമ്മ തനിക്കായി കരുതിവച്ച കുറച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ ഓരോ പ്രാവശ്യമായി അച്ഛന്റെ അലമാരയില്‍ നിന്ന് എടുക്കുമ്പോഴും നഗരത്തിലെ സ്വര്‍ണ്ണക്കടയില്‍ ചെന്ന് അത് വിറ്റ് പണം വാങ്ങുമ്പോഴും മനസ്സ് പിടയും. കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോകും.
"പഴശ്ശിരാജയ്ക്കൊപ്പം നിന്ന് ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പോരാടിയ യശ്ശമാന്‍ കുടുംബത്തിലെ പെണ്ണ് കരയുന്നോ", അജയന്‍ പറയും; "ചങ്കൂറ്റത്തോടെ നില്‍ക്കുന്ന തന്നെയാണ് എനിക്കിഷ്ടം"
എമ്പ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമീപത്തെവിടെയെങ്കിലുമുള്ള പ്ലസ്-ടു, അല്ലെങ്കില്‍ വി.എച്ച്.എസ്.സി സ്കൂളുകളില്‍ ഗസ്റ്റ് ലക്ചറായി കിട്ടാനൊരു സാദ്ധ്യതയുണ്ട്. ഒന്നുരണ്ട് പി.എസ്സ്.സി പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്. നന്നായി ശ്രമിച്ചാല്‍ കിട്ടാവുന്നതേയുള്ളൂ. വരട്ടെ.
മാമ്പൂവിന്റെ മണമുള്ള ഇളം കാറ്റ് വരാന്തയിലേയ്ക് വീശി. രാത്രി വൈകിയിരിക്കുന്നു. ഏറെ നേരമായി ഒന്നും സംസാരിക്കാതെ ഇരിക്കുകയാണ്.
"അജയന് കിടക്കേണ്ടേ? വരൂ"
തെക്കിനിയില്‍ കിടക്കവിരിച്ച് അജയനോട് പറഞ്ഞു;
"അമ്മയെന്നെ കഥ പറഞ്ഞുറക്കിയ മുറിയാണിത്. നല്ല സ്വപ്നങ്ങളും കണ്ട് കിടന്നുറങ്ങൂ. നാളെ പ്രാതല്‍ കഴിഞ്ഞ് താന്‍ പോകും മുന്‍പേ നമുക്കൊന്ന് നടക്കാനിറങ്ങണം"
പ്രഭാതം.
ഒന്നും പറയാനില്ലാതെ ഇടിഞ്ഞുപൊളിഞ്ഞ കുളക്കടവില്‍ നില്‍ക്കുമ്പോള്‍ അജയന്‍ ചുമലില്‍ പിടിച്ച് ചേര്‍ത്തുനിര്‍ത്തി.
"ധൈര്യമായിരിക്കണം. എന്തും നേരിടാന്‍ തനിക്ക് കഴിയും. ഏതായാലും അത്ര പെട്ടന്നൊന്നും കോടതി വിധി വരില്ല. വിധി വരട്ടെ, ബാക്കിയൊക്കെ അപ്പോഴാലോചിക്കാം" ധൈര്യപ്പെടുത്തുവാനെന്നോണം ചുമലില്‍ തട്ടി അവന്‍ തുടര്‍ന്നു;
"ഒരു ഫോണ്‍ വിളിയ്ക്കപ്പുറം ഞാനുണ്ട്, എപ്പോഴും"
യാത്രപറഞ്ഞ് അവന്‍ പടികളിറങ്ങി. പെട്ടന്ന് തനിച്ചായത് പോലെ.
കട്ടിലില്‍ അച്ഛനരികില്‍ ചെന്നിരുന്നപ്പോള്‍ വിറക്കുന്ന കൈവിരലുകള്‍ കൊണ്ട് അച്ഛന്‍ കൈകള്‍ അമര്‍ത്തിപിടിച്ചു.
അച്ഛന്റെ നനഞ്ഞ കണ്‍തടങ്ങള്‍ തൂവാലകൊണ്ട് ഒപ്പിയെടുക്കുമ്പോള്‍ ചോദിച്ചു;
"അച്ഛന്‍ കൂടെയുള്ളപ്പോള്‍ ഞാനെങ്ങിനെയാണ് തനിച്ചാവുന്നത്..."
അച്ഛന്‍ കൂടെയുള്ളപ്പോള്‍ ഞാനെങ്ങിനെയാണ് തനിച്ചാവുന്നത്...
ReplyDeleteഎന്താന്നറിയില്ല. ഒരു വിഷമം.
ReplyDeleteകഥ നന്നായി.
നല്ല കഥ....
ReplyDeleteഎന്‍റച്ഛനെയാണെനിക്കിഷ്ടം.സൂ പറഞ്ഞ പോലെ ഒരു വിഷമം...
ReplyDeleteനന്നായിരിക്കുന്നു.....
ReplyDeleteഒരിക്കലും തനിച്ചാവാതിരിക്കട്ടെ...
ReplyDeleteമനസ്സില്‍ തട്ടി നില്‌ക്കുന്ന ലളിതമായ ശൈലി...
ReplyDeleteകഥ നന്നായിരിക്കുന്നു...
നന്നായിരിക്കുന്നു, പടിപ്പുരേ.
ReplyDeleteകഥയുടെ ചട്ടക്കൂട്ടില്‍ നിന്ന് പുറത്ത് പോകാതെ നല്ല ശൈലിയില്‍ ....
ആരും ഒരിക്കലും,സ്വയം വിചാരിച്ചാലല്ലാതെ, ഒറ്റയ്ക്കാവുന്നില്ല.
സു,കിച്ചു,വേണു,നജീം,ഇട്ടിമാളു,ജാസു,കൈതമുള്‍ :)
ReplyDeleteനല്ല കഥ. വായിച്ച് ഒരു മൂഡായപ്പോഴേക്കും തീര്‍ന്നു പോയോ എന്നു മാത്രം സംശയം...
ReplyDeleteനല്ല കഥ...
ReplyDelete:)
-ഒരു ഫോണ്‍ വിളിയ്ക്കപ്പുറം ഞാനുണ്ട്, എപ്പോഴും.
ReplyDeleteഅങ്ങനെ ഒരു സാന്ത്വനം തരാന്‍ ആരെങ്കിലുമുണ്ടല്ലോ പാവം കുട്ടിക്ക്.
നന്നായി കഥ മുരളി.വായിച്ചപ്പോള്‍ മനസ്സ് ആര്‍ദ്രമായി.ശരിക്കും.
പടിപ്പുരേ, വളരെ വികാരഭരിതമായിരിക്കുന്നു ഈ പോസ്റ്റ്.
ReplyDeletenice one!
ReplyDelete